അമേരിക്കന്‍
ഐക്യനാടുകളിലെ
നഗരങ്ങളില്‍
വച്ച്
വലിപ്പത്തില്‍
നാലാം
സ്ഥാനത്തുള്ളതും
ടെക്സസ്
സംസ്ഥാനത്തിലെ
ഏറ്റവും
വലിയ
നഗരവുമാണ്‌
ഹ്യൂസ്റ്റണ്‍
(ഉച്ചാരണം
/ˈhjuːstən/).
2006ലെ
കണക്കെടുപ്പുപ്രകാരം
ഈ
നഗരത്തില്‍
600
ചതുരശ്രമൈല്‍
(1,600
കി.മീ²).
പ്രദേശത്ത്
2.14
ദശലക്ഷം
ആളുകള്‍
വസിക്കുന്നു.
ഹാരിസ്
കൗണ്ടിയുടെ
ആസ്ഥാനവും
5.6
ദശലക്ഷം
ജനങ്ങള്‍
വസിക്കുന്നതും
അമേരിക്കയിലെ
ഏറ്റവും
വലിയ
ആറാമത്തെ
മഹാനഗര
(മെട്രോപ്പോളിറ്റന്‍)
പ്രദേശവുമായ
ഹ്യൂസ്റ്റണ്‍–ഷുഗര്‍ലാന്‍ഡ്–ബേടൗണ്‍
മെട്രോപ്പോളീറ്റന്‍
പ്രദേശത്തിന്റെ
സാമ്പത്തിക
കേന്ദ്രവുമാണ്‌
ഹ്യൂസ്റ്റണ്‍.

1836
ഓഗസ്റ്റ്
30ന്‌
സഹോദരന്മാരായ
അഗസ്റ്റസ്
ചാപ്പ്മാന്‍
അല്ലെനും
ജോണ്‍
കിര്‍ബി
അല്ലെനും
[5]
ബഫല്ലോ
ബയൂവിന്റെ
തീരപ്രദേശങ്ങളില്‍
ഹ്യൂസ്റ്റന്‍
സ്ഥാപിച്ചു.
1837
ജൂണ്‍
5ന്‌
ഇതൊരു
നഗരമായി
ഇന്‍കോര്‍പ്പറേറ്റ്
ചെയ്തു.
ഈ
അവസരത്തില്‍
അന്നത്തെ
ടെക്സസ്
റിപ്പബ്ലിക്കിന്റെ
പ്രസിഡന്റും
നഗരത്തിനു
25
മൈല്‍
(40
കി.മീ)
കിഴക്കായി
നടന്ന
ജസീന്തോ
യുദ്ധം
നയിച്ച
മുന്‍
ജനറലുമായ
സാം
ഹ്യൂസ്റ്റന്റെ
നാമം
നഗരത്തിനു
നല്‍കുകയായിരുന്നു.
അടിക്കടി
വികാസം
പ്രാപിച്ചുകൊണ്ടിരുന്ന
തുറമുഖ,
റെയില്‍
വ്യവസായവും
1901-ലെ
എണ്ണ
നിക്ഷേപങ്ങള്‍
കണ്ടെത്തിയതും
നഗരത്തില്‍
ജനസംഖ്യാപ്രവാഹത്തിനു
വഴിതെളിച്ചു.
ഇരുപതാം
നൂറ്റാണ്ടിന്റെ
മദ്ധ്യത്തോടുകൂടി
ലോകത്തെ
ഏറ്റവും
വലിയ
രണ്ടാമത്തെ
ആരോഗ്യസം‌രക്ഷണ-ഗവേഷണ
സ്ഥാപനങ്ങളുടെ
കൂട്ടായ്മയായ
ടെക്സസ്
മെഡിക്കല്‍
സെന്റര്‍,
നാസയുടെ
മിഷന്‍
കണ്ട്രോള്‍
സെന്റര്‍
ജോണ്‍സണ്‍
സ്പേസ്
സെന്റര്‍
എന്നിവ
ഹ്യൂസ്റ്റണില്‍
സ്ഥാപിക്കപ്പെട്ടു.

ഹ്യൂസ്റ്റന്റെ
സമ്പദ്‌വ്യവസ്ഥ,
ഊര്‍ജ്ജ,
നിര്‍മ്മാണ,
വ്യോമനിര്‍മ്മാണ,
സാങ്കേതികത
തുടങ്ങിയ
മേഖലകളിലുള്ള
വിവിധതരം
വ്യവസായങ്ങളില്‍
അധിഷ്ഠിതമാണ്‌;
ഹ്യൂസണിലുള്ളതിനേക്കാള്‍
ഫോര്‍ച്ച്യൂണ്‍
500
കമ്പനികള്‍
ന്യൂയോര്‍ക്കില്‍
മാത്രമാണുള്ളത്.
വാണിജ്യപരമായി,
ഹ്യൂസ്റ്റണ്‍,
ഗാമാ
വേള്‍ഡ്
സിറ്റി
എന്ന
പേരില്‍
അറിയപ്പെടുന്നു.
എണ്ണപ്പാടത്ത്
ഉപയോഗിക്കുന്ന
ഉപകരണങ്ങള്‍
നിര്‍മിക്കുന്നതിനുള്ള
ഒരു
പ്രധാന
കേന്ദ്രവുമാണ്‌
ഇത്.
അമേരിക്കന്‍
ഐക്യനാടുകളിലെ
തുറമുഖളില്‍
വച്ച്,
കൈകാര്യം
ചെയ്യുന്ന
ചരക്കിന്റെ
ഭാരത്തിന്റെ
മൊത്തക്കണക്കെടുത്താല്‍
ഏറ്റവുമധികം
ടണ്‍
കൈകാര്യം
ചെയ്യുന്ന
രണ്ടാമത്തെ
തുറമുഖവും,
ജലമാര്‍ഗ്ഗമുള്ള
അന്താരാഷ്ട്രകാര്‍ഗോ
ഏറ്റവുമധികം
കൈകാര്യം
ചെയ്യുന്ന
തുറമുഖവുമാണ്‌
ഹ്യൂസ്റ്റണ്‍
തുറമുഖം.[6]
അനേകം
സംസ്കാരങ്ങളില്‍നിന്നുള്ള
ജനങ്ങളുള്ള
ഈ
നഗരം
അനുദിനം
വളരുന്ന
ഒരു
അന്താരാഷ്ട്ര
സമൂഹത്തിനും
വേദിയാണ്‌.
ഇവിടെയുള്ള
സാംസ്കാരിക
സ്ഥാപനങ്ങള്‍
വര്‍ഷംതോറും
7
ദശലക്ഷം
സന്ദര്‍ശകരെ
ഹ്യൂസ്റ്റണ്‍
മ്യൂസിക്
ഡിസ്ട്രിക്റ്റിലേക്ക്
ആകര്‍ഷിക്കുന്നു.
ദൃശ്യകലകള്‍ക്കും
പ്രകടനകലകള്‍ക്കുമുള്ള
ഒരു
സജീവവേദി
മ്യൂസിക്
ഡിസ്ട്രിക്റ്റിലുണ്ട്.
വര്‍ഷം
മുഴുവന്‍
പ്രധാന
പ്രകടനകലകളിലെല്ലാം
പ്രദര്‍ശനം
നടത്തുന്ന
ചുരുക്കം
ചില
അമേരിക്കന്‍
നഗരങ്ങളിലൊന്നാണ്‌
ഹ്യൂസ്റ്റണ്‍.[7]
പമ്പുംപമ്പുംകമ്പംതന്നെം
കുടുംബം
സംവൃതോകാരമാണിതു്
സോഫ്റ്റ്‌വെയര്‍
ഹാര്‍ഡ്‌വെയര്‍
തമിഴ്നാട്
മേതരജീവന്‍
എന്നത്
ശാസ്ത്രകല്പിത
കഥകളിലെ
സജീവമായ
വിഷയമാണ്.
അവരുടെ
ഭാവനക്ക്
ചിറകു
വിരിക്കാന്‍
ഇപ്പോള്‍
മറ്റൊരു
കാരണം
കൂടി.
ജീവന്റെ
അടിസ്ഥാനശിലകളായ
പ്രോട്ടീനുകള്‍
നിര്‍മ്മിക്കുന്ന
അമിനോ
ആസിഡുകള്‍
സൌരയൂഥത്തില്‍
എവിടെയെങ്കിലും
കണ്ടെത്താനായി
ശാസ്ത്രജ്ഞര്‍
ശ്രമിച്ചു
തുടങ്ങിയിട്ട്
കാലങ്ങളായി.
ഇത്തരം
അമിനോ
അസിഡുകളിലൊന്നായ
ഗ്ലൈസിന്‍
എന്ന
രാസവസ്തുവിനെ
ഒരു
വാല്‍നക്ഷത്രത്തില്‍
കണ്ടെത്തിയിരിക്കുന്നു.
ജീവിവര്‍ഗ്ഗങ്ങള്‍
പ്രോട്ടീന്‍
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്ന
അമിനോ
അമ്ളമാണ്
ഗ്ലൈസിന്‍.
ഇതാദ്യമായാണ്
ഒരു
വാല്‍നക്ഷത്രത്തില്‍
ഗ്ലൈസിന്‍
കണ്ടെത്തുന്നത്.

ഭൂമിയിലെ
ജീവന്‍
ഉടലെടുത്തത്
വാല്‍നക്ഷത്രങ്ങള്‍
കൊണ്ടുവന്ന
കാര്‍ബണികസംയുക്തങ്ങളില്‍
നിന്നുമാണ്
എന്ന
ഒരു
വാദം
നിലവിലുണ്ട്.
ആ
വാദത്തിനെ
ബലപ്പെടുത്തുന്ന
ഒരു
കണ്ടെത്തലാണ്
നാസ
ഇപ്പോള്‍
നടത്തിയിരിക്കുന്നത്.
2009
ആഗസ്റ്റ്
16
ന്
അമേരിക്കയിലെ
വാഷിംഗ്ടണ്‍
ആസ്ഥാനമായ
അമേരിക്കന്‍
കെമിക്കല്‍
സൊസൈറ്റിയിലാണ്
ഇതു
സംബന്ധിച്ച
ഗവേഷണപ്രബന്ധം
അവതരിപ്പിക്കപ്പെട്ടത്.



(സ്റ്റാര്‍ഡസ്റ്റ്
പേടകം
വാല്‍നക്ഷത്രത്തിനടുത്തു
കൂടി
സഞ്ചരിച്ച്
സാമ്പിളുകള്‍
ശേഖരിക്കുന്നു.
ഒരു
ചിത്രകാരഭാവന.
കടപ്പാട്-നാസ-JPL)


ജീവന്‍
എന്ന
പ്രതിഭാസം
ഭൂമിയില്‍
മാത്രമല്ല
പ്രപഞ്ചത്തില്‍
എല്ലായിടത്തും
കാണപ്പെടാം
എന്ന
ആശയത്തിന്
ബലം
നല്‍കുന്നതാണ്
ഈ
കണ്ടെത്തല്‍.
ജീവന്‍
പ്രപഞ്ചത്തില്‍
അപൂര്‍വ്വമായ
ഒന്നല്ല
എന്ന്
കരുതേണ്ടിവരുമെന്നാണ്
ഇതുമായി
ബന്ധപ്പെട്ട
ഗവേഷകര്‍
പറയുന്നത്.
ശരീരത്തിനെ
നിലനിര്‍ത്തുന്നതു
തന്നെ
പ്രോട്ടീനുകളാണ്.
വിവിധതരത്തിലുള്ള
പ്രോട്ടീനുകളുടെ
പ്രവര്‍ത്തനം
മൂലമാണ്
ശരീരത്തിലെ
രാസപ്രക്രിയകള്‍
നിയന്ത്രിക്കപ്പെടുന്നതും.
ദശലക്ഷക്കണക്കിന്
വരുന്ന
ഈ
വ്യത്യസ്ഥ
പ്രോട്ടീനുകളെല്ലാം
നിര്‍മ്മിച്ചിരിക്കുന്നത്
വെറും
ഇരുപത്
അമിനോ
ആസിഡുകളുടെ
വിവിധ
തരത്തിലുള്ള
കൂടിച്ചേരലുകള്‍
മൂലമാണ്.

സ്റ്റാര്‍ഡസ്റ്റ്
എന്ന
ദൌത്യമായിരുന്നു
ഈ
കണ്ടെത്തലിനു
പിന്നില്‍.
വൈല്‍ഡ്
-
2
എന്ന
വാല്‍നക്ഷത്രത്തിന്റെ
പദാര്‍ത്ഥങ്ങള്‍
ശേഖരിക്കാനാണ്
സ്റ്റാര്‍ഡസ്റ്റ്
എന്ന
ദൌത്യം
ആസൂത്രണം
ചെയ്തത്.
1999
ഫെബ്രുവരി
7
ന്
വിക്ഷേപിച്ച
സ്റ്റാര്‍ഡസ്റ്റ്
പേടകം
ചന്ദ്രനുമപ്പുറത്തുള്ള
ഒരു
സ്ഥലത്തു
നിന്നും
എന്തെങ്കിലും
ഒരു
പദാര്‍ത്ഥം
ഭൂമിയിലെത്തിക്കാനുള്ള
ആദ്യ
ദൌത്യമായിരുന്നു.
അഞ്ചു
വര്‍ഷങ്ങള്‍ക്ക്
ശേഷം
2004
ജാനുവരി
2
ന്
ഈ
പേടകം
വൈല്‍ഡ്
2
എന്ന
ധൂമകേതുവിന്റെ
അടുത്തെത്തി.
ഐസ്
നിറഞ്ഞ
ധൂമകേതുവിന്റെ
കേന്ദ്രത്തിനു
ചുറ്റുമുള്ള
പൊടിപടലത്തിനും
വാതകങ്ങള്‍ക്കും
ഇടയിലൂടെ
സ്റ്റാര്‍ഡസ്റ്റ്
കടന്നു
പോയി.
എയറോജെല്‍
എന്നറിയപ്പെടുന്ന
സ്പോഞ്ച്
പോലെയുള്ള
സ്വീകരണി
ഉപയോഗിച്ച്
ധൂമകേതുവിന്
ചുറ്റുമുള്ള
വാതകങ്ങളും
പൊടിയും
സ്റ്റാര്‍ഡസ്റ്റ്
ശേഖരിച്ചു.
പ്രത്യേകരീതിയിലുള്ള
പേടകത്തില്‍
സുരക്ഷിതമായി
അടക്കം
ചെയ്ത
ഈ
ധൂമകേതു
പദാര്‍ത്ഥം
രണ്ടു
വര്‍ഷങ്ങള്‍ക്ക്
ശേഷം
2006
ജാനുവരി
15
ന്
തിരിച്ച്
ഭൂമിയിലെത്തിച്ചു.
പ്രത്യേകം
തയ്യാറാക്കിയ
പാരച്യൂട്ടുകള്‍
ഉപയോഗിച്ചായിരുന്നു
ഈ
തിരിച്ചിറക്കല്‍.
അന്നു
മുതല്‍
ലോകമെമ്പാടുമുള്ള
ശാസ്ത്രജ്ഞര്‍
ഈ
പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള
പഠനത്തിലായിരുന്നു.


(2006
ല്‍
സ്റ്റാര്‍ഡസ്റ്റ്
എയറോജെല്‍
അടക്കം
ചെയ്ത
പേടകം
ഭൂമിയില്‍
തിരിച്ചിറങ്ങിയപ്പോള്‍.
വളരെ
ഉയര്‍ന്ന
റെസല്യൂഷന്‍
ചിത്രത്തിനായി
ചിത്രത്തില്‍
അമര്‍ത്തുക.
കടപ്പാട്
-
നാസ)

ധൂമകേതുവിന്റെ
സാംപിള്‍
ശേഖരിച്ചിരിക്കുന്ന
എയറോജെല്‍
സൂക്ഷിച്ച
പേടകത്തിന്റെ
വശങ്ങളിലുള്ള
അലൂമിനിയം
ഫോയില്‍
ആണ്
ഇവര്‍
പരിശോധനക്ക്
വിധേയമാക്കിയത്.
എയറോജെല്ലില്‍
കൂടി
കടന്നുപോകുന്ന
പൊടിയും
വാതകങ്ങളും
അലൂമിനിയം
ഫോയിലിലും
കുടുങ്ങിക്കിടക്കാന്‍
സാധ്യതയുണ്ട്
എന്ന
നിഗമനത്തിലായിരുന്നു
പരിശോധന.
ആ
നിഗമനം
തെറ്റിയില്ല.
എയറോജെല്ലിലെ
പദാര്‍ത്ഥം
പരിശോധിക്കാതെ
തന്നെയുള്ള
പരീക്ഷണമായതിനാല്‍
അതി
സൂഷ്മമായ
ഉപകരണങ്ങള്‍
വേണ്ടിയിരുന്നു.
ഈ
സാംപിള്‍
പഠിക്കുവാനുള്ള
ഉപകരണങ്ങളുടെ
നിര്‍മ്മാണത്തിനും
ഗവേഷണത്തിനും
തന്നെ
രണ്ടു
വര്‍ഷം
എടുത്തു
എന്നാണ്
നാസ
പറയുന്നത്.
പദാര്‍ത്ഥത്തിലെ
ഓരോ
തന്മാത്രകളെക്കുറിച്ചും
പഠിക്കാന്‍
കഴിയുന്ന
ഉപകരണങ്ങളായിരുന്നു
ആവശ്യം.
ഭൂമിയിലെ
ഒരു
തരത്തിലുള്ള
പദാര്‍ത്ഥങ്ങളും
ധൂമകേതു
സാംപിളില്‍
കയറിക്കൂടരുത്.
അത്രക്ക്
സൂഷ്മമായും
സുരക്ഷിതമായും
ചെയ്ത
പഠനങ്ങള്‍ക്കൊടുവിലാണ്
ശാസ്ത്രജ്ഞരേയും
ശാസ്ത്രകുതുകികളേയും
ആവേശം
കൊള്ളിക്കുന്ന
ഈ
വാര്‍ത്ത
പുറത്തുവന്നത്.



(സ്റ്റാര്‍ഡസ്റ്റിലെ
എയറോജല്‍
സംവിധാനം.
വാതകകണങ്ങളും
പൊടിയും
ഇടിക്കുന്നത്
വെള്ളനിറത്തില്‍
കാണിച്ചിരിക്കുന്നു.
എയറോജെല്‍
പച്ചനിറത്തില്‍.
-
ഒരു
ചിത്രകാരഭാവനാ
ചിത്രം
-
കടപ്പാട്
-
നാസ-JPL)




നേരത്തേ
എയറോജെല്ലില്‍
ഉള്ള
ധൂമകേതുവിന്റെ
സാമ്പിള്‍
പരിശോധിച്ചപ്പോള്‍
ഗ്ലൈസിന്‍
കണ്ടെത്തിയിരുന്നു.
എന്നാല്‍
ഭൂമിയില്‍
എത്തിയ
ശേഷം
ഏതെങ്കിലും
തരത്തില്‍
മലിനീകരിക്കപ്പെട്ട്
വന്നതാണോ
എന്ന
സംശയം
ശാസ്ത്രജ്ഞര്‍ക്കുണ്ടായി.
ഐസോടോപ്പിക്ക്
പരിശോധനയാണ്
ഭൌമേതര
ഗ്ലൈസിന്റെ
സാന്നിദ്ധ്യം
സ്ഥിരീകരിച്ചത്.
ആറ്റത്തിന്റെ
ന്യൂക്ലിയസ്സിലെ
ന്യൂട്രോണുകളുടെ
എണ്ണത്തില്‍
വരുന്ന
വ്യതിയാനമാണ്
ഐസോടോപ്പുകളെ
സൃഷ്ടിക്കുന്നത്.
കാര്‍ബണ്‍
ആറ്റത്തിന്റെ
കാര്യത്തില്‍
ആറ്
ന്യൂട്രോണും
ആറ്
പ്രോട്ടോണും
ആണ്
ന്യൂക്ലിയസ്സിനുള്ളില്‍
സാധാരണ
കണ്ടുവരുന്നത്.
എന്നാല്‍
ആറ്
പ്രോട്ടോണും
ഏഴ്
ന്യൂട്രോണും
ഉള്ള
കാര്‍ബണ്‍
ആറ്റങ്ങളായിരുന്നു
സ്റ്റാര്‍ഡസ്റ്റ്
ശേഖരിച്ച
സാമ്പിളിലെ
ഗ്ലൈസിനില്‍
ഉണ്ടായിരുന്നത്.
കാര്‍ബണ്‍
-13
എന്നറിയപ്പെടുന്ന
ഐസോടോപ്പിന്റെ
അധികമായ
സാന്നിദ്ധ്യമാണ്
ഗ്ലൈസിന്റെ
ഉറവിടം
ഭൌമേതരം
ആണ്
എന്ന്
ഉറപ്പിച്ചു
പറയാന്‍
നാസ
കാരണമായെടുത്തത്.

നമുക്ക്
കാത്തിരിക്കാം....
ജീവന്റെ
ഉറവിടം
തേടിയുള്ള
യാത്രയില്‍
നമ്മുടെ
സഹയാത്രികരെ
കണ്ടെത്തുന്ന
കാലത്തിനായി...
